ഭ്രാന്ത് ,.
ചിതൽപ്പുറ്റുകൾ ചിതറിപ്പോയ,
കാടിൻ വഴിയിലെയോർമ്മകൾ.
നമുക്ക് നാം പണ്ടേ തീർത്ത
നിഴൽകാഴ്ചകൾ, പാഴ് കിനാവുകൾ.
നിറം മങ്ങിയൊരീ,
മൂവന്തിയിൽ നിനക്കായി,
കാത്തിരുന്ന് ഒട്ടൊന്ന് ഓർത്തു പോയ് ,
മറക്കുവതെങ്ങിനെ പലതും
മരിച്ചിട്ടില്ലല്ലോ നാം !!!
ക്ഷണമാം ഈ ഭൂമിയിൽ
നിലക്കാത്ത പ്രാണൻ്റെ
ഒടുങ്ങാത്ത ദാഹമാണ് ഇന്നെനിക്ക് ശാപം,
നാം ജീവിച്ചിരിക്കിലുo മരിച്ചു പോയവർ,
നോക്കിയിരിക്കെ കണ്ണടച്ചവർ.
തനിയാവർത്തനങ്ങൾ ആണ്
ഇന്നീ ആത്മാവിൻ്റെ സഞ്ചാരപഥങ്ങളിൽ എല്ലാം,
മറക്കാതിരിക്കാനായി ഓർത്തുകൊണ്ടിരിക്കുന്നത്
ഞാൻ നിന്നെ പുണരുവാനുള്ള മുല്ലവള്ളിയാകാൻ
തപസ് ചെയ്യുന്ന പോലെ.....!!
മൂവന്തി *ഷഹാന
ചിതൽപ്പുറ്റുകൾ ചിതറിപ്പോയ,
കാടിൻ വഴിയിലെയോർമ്മകൾ.
നമുക്ക് നാം പണ്ടേ തീർത്ത
നിഴൽകാഴ്ചകൾ, പാഴ് കിനാവുകൾ.
നിറം മങ്ങിയൊരീ,
മൂവന്തിയിൽ നിനക്കായി,
കാത്തിരുന്ന് ഒട്ടൊന്ന് ഓർത്തു പോയ് ,
മറക്കുവതെങ്ങിനെ പലതും
മരിച്ചിട്ടില്ലല്ലോ നാം !!!
ക്ഷണമാം ഈ ഭൂമിയിൽ
നിലക്കാത്ത പ്രാണൻ്റെ
ഒടുങ്ങാത്ത ദാഹമാണ് ഇന്നെനിക്ക് ശാപം,
നാം ജീവിച്ചിരിക്കിലുo മരിച്ചു പോയവർ,
നോക്കിയിരിക്കെ കണ്ണടച്ചവർ.
തനിയാവർത്തനങ്ങൾ ആണ്
ഇന്നീ ആത്മാവിൻ്റെ സഞ്ചാരപഥങ്ങളിൽ എല്ലാം,
മറക്കാതിരിക്കാനായി ഓർത്തുകൊണ്ടിരിക്കുന്നത്
ഞാൻ നിന്നെ പുണരുവാനുള്ള മുല്ലവള്ളിയാകാൻ
തപസ് ചെയ്യുന്ന പോലെ.....!!
മൂവന്തി *ഷഹാന